ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി മോശം ഭാഷയില്‍ സംസാരിച്ചെന്നും സ്ഥാപനത്തിന്റെ ക്യമറാമാനോട് മോശമായി പെരുമാറിയെന്നും ചൂണ്ടിക്കാണിച്ച് അവതാരക നല്‍കിയ പരാതിയെ തുടര്‍ന്നാണ് നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.
ഈഴവര്‍ മുതല്‍ താഴോട്ടുളള അധകൃതര്‍ എന്ന് സമൂഹം വിളിച്ചിരുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ അനുഭവിച്ച നെറികേടിന്റെയും അതിന്റെ ചെറുത്തുനില്‍പ്പിന്റെയും കഥയാണ് ചിത്രം പറയുന്നതെന്നും സിനിമാ മേഖലയിലെ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്‍ എന്നത് പരസ്യമായ രഹസ്യമാണെന്നും മാലാ പാര്‍വ്വതി പറഞ്ഞു